പോസ്റ്റുകള്‍

ബിസിനസ് രംഗം ഉറ്റുനോക്കുന്നു ആദ്യ നൂറു ദിനം

പി. കിഷോര്‍   / മനോരമ ബിസിനസ് ന്യൂസ് 17.05.2011 അഞ്ചുകൊല്ലത്തിലൊരിക്കല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാവുക പതിവാണ്. ബിസിനസ് രംഗത്ത് ആവേശം പടരുകയും പുതിയ നിക്ഷേപ പദ്ധതികള്‍ക്കു ജീവന്‍ വയ്ക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുണ്ടാവും. ഭരണത്തില്‍ തന്നെ വേറൊരു തരം സംസ്ക്കാരം വരുന്നതിനാല്‍ ഓട്ടോകളും ടാക്സികളും കൂടുതല്‍ ഓടും. ഹോട്ടലുകളില്‍ അതിഥികള്‍ നിറയും, റസ്റ്ററന്റുകളില്‍ ആളുകൂടും. പ്രതീക്ഷകള്‍ വളരും. പക്ഷേ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതിനാല്‍ ഇക്കുറി ബിസിനസ് സമൂഹം സംശയിച്ചു നില്‍ക്കുകയാണ്. ഭരണത്തിന്റെ ആദ്യ 100 ദിവസം എങ്ങനെയുണ്ടെന്നത് ബിസിനസ് സമൂഹം ഉറ്റുനോക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തീരുമാനങ്ങള്‍ ഉണ്ടാവുന്നുണ്ടോ, മാറ്റങ്ങള്‍ വരുന്നുണ്ടോ, നിക്ഷേപാവസരങ്ങളോടുള്ള സമീപനം എങ്ങനെ എന്നതനുസരിച്ചാവും സാമ്പത്തിക വളര്‍ച്ച. നിലവില്‍ കേരളം സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയില്‍ ഒന്‍പതാം സ്ഥാനത്താണ്. സ്വകാര്യ നിക്ഷേപം പൂജ്യം എന്നു പറയേണ്ടി വരും. ഭൂരിപക്ഷം സംസ്ഥാനങ്ങളുടേയും താഴെ തട്ടിലാണു കേരളം. അതു മാറണമെങ്കില്‍ പിടിവാശി ...

സാമ്രാജിത്വ കെണിയും ഡോ. ഐസക്കും : ആസാദ്‌

  ഷാവേസിന്റെ നാട്ടിലേക്കും ഡോ. തോമസ്‌ ഐസക്ക്‌ ക്ഷണിക്കപ്പെട്ടി രിക്കുന്നു. ജനകീയാസൂത്രണത്തെക്കുറിച്ച്‌ ഐസക്കില്‍ നിന്ന്‌ പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്‌ നിസ്സാരക്കാരാരുമല്ല. ഷാവേസിന്റെ ഉപദേശകയായ മാര്‍ത്ത ഹാര്‍നേക്കറാണ്‌. അല്‍ത്തൂസറിന്റെ പ്രിയ പ്പെട്ട ശിഷ്യകളിലൊരാള്‍. എണ്‍പതില്‍പരം ഗ്രന്‌ഥങ്ങളുടെ കര്‍ത്താവ്‌. ക്യൂബയില്‍ ഗവേഷകയായിരുന്നു. പരിചയപ്പെടുത്തു ന്നത്‌ ഐസക്ക്‌ ആയതുകൊണ്ട്‌ (ദേശാഭി മാനി വാരിക 4 നവം. 2007) തെറ്റാനിടയില്ല. ഏതളവിലും അദ്ദേഹം അഭിമാനിക്കട്ടെ. ജനകീയാസൂത്രണം സംബന്ധിച്ച തന്റെ ഇംഗ്ലീഷ്‌ പുസ്‌തകമാണ്‌ അവരെ പ്രചോദി പ്പിച്ചതെന്ന്‌ ഐസക്ക്‌ തന്നെ വെളിപ്പെടു ത്തുന്നു. പുസ്‌തകം അവര്‍ക്ക്‌ നല്‍കിയത്‌ പ്രകാശ്‌ കാരാട്ടാണ്‌ എന്നുകൂടി എഴുതി ക്കൊണ്ട്‌ അതിന്റെ ആധികാരികതയ്‌ക്ക്‌ ഐസക്ക്‌ അടിവരയിടുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്‌ത മായ അടിത്തറയുളള, ലോകത്തില്‍ രണ്ടാമതായി ബാലറ്റ്‌ പേപ്പറിലൂടെ ഒരു കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറിനെ അധികാരത്തി ലേറ്റിയ കേരളത്തെ കീഴടക്കാന്‍ കഴിഞ്ഞ ഡോ. ഐസക്കിന്‌ വെനുസ്വല നിസ്സാരം തന്നെ! കേരളത്തില്‍ ലഭിച്ച അംഗീകാരം മാത്രം മതി പങ്കാളിത്തവി...

സ്മാര്‍ട്ട് സിറ്റിയുടെ ഭാവി? സി.ആര്‍ നീലകണ്ഠന്‍

  കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വികസന പദ്ധതിയാണ് കൊച്ചിയില്‍ വരുമെന്നു പറയുന്ന സ്മാര്‍ട്ട് സിറ്റി. കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തില്‍ ഇത് ഏറെ വിവാദമായതാണ്. മുന്‍ സര്‍ക്കാറിന്റെ കാലത്താണ് പദ്ധതി തയ്യാറാക്കപ്പെട്ടത്. വളരെ തുച്ഛമായ വിലക്ക് മുന്നൂറോളം ഏക്കര്‍ ഭൂമിയും ഇന്‍ഫൊപാര്‍ക്കും കൈമാറുന്നതായിരുന്നു പദ്ധതി. മുപ്പത്തി മൂവായിരം പേര്‍ക്ക് തൊഴില്‍ നല്‍കും. അതും പത്തു വര്‍ഷത്തിനകം. നല്‍കാതിരുന്നാല്‍ ഒരു തൊഴിലിന് 6000 രൂപ നഷ്ടപരിഹാ‍രം നല്‍കണം. ഈ കരാറിനെതിരെ ഒട്ടനവധി വിമര്‍ശനങ്ങളുയര്‍ന്നു. വ്യത്യസ്ത വിമര്‍ശനങ്ങളാണ് വിവിധ തലങ്ങളിലുള്ളവര്‍ ഉയര്‍ത്തിയത്.   ഇതിന്റെ വിമര്‍ശകരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത് അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനായിരുന്നു. ഇന്‍ഫോ പാര്‍ക്ക് കൈമാറുന്നതു മാത്രമായിരുന്നു സി.പി.എം ഔദ്യോഗിക നേതൃത്വം ഉന്നയിച്ച പ്രശ്നമെങ്കില്‍ അക്കമിട്ട്  18 പ്രശ്നങ്ങളാണ് വി.എസ് അന്നുയര്‍ത്തിയത് . കോടതി വഴിയും അല്ലാതെയും പലരും നടത്തിയ ഇടപെടലുകള്‍ മൂലം ആ സര്‍ക്കാറിന് കരാര്‍ ഒപ്പിടാനായില്ല....

സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ C.R. നീലകണഠന്‍

  കൊച്ചി നഗരത്തിന്‌ തൊട്ടടുത്ത കാക്കനാട്‌ 15000 കോടി മുതല്‍ മുടക്കി സ്മാര്‍ട്ട്‌ സിറ്റി സ്ഥാപിക്കാന്‍ പോകുന്ന കാര്യം മുഖ്യമന്ത്രിയുടെയും ചീഫ്‌ സെക്രട്ടറിയുടെയും പ്രസ്താവനകളില്‍ നിന്നറിയുന്നു.നിലവിലുള്ള ഇന്‍ഫോപാര്‍ക്കിന്റെ കൂടെ 200 ഏക്കര്‍ സ്ഥലം ആദ്യഘടട്ടമെന്ന നിലയില്‍ സര്‍ക്കര്‍ സൗജന്യായി നല്‍കുമത്രെ . ദുബൈ ഇന്റീര്‍ നെറ്റ്‌ സിറ്റി (DIC ) യാണ്‌ ഇത്‌ സ്ഥാപിക്കുന്നത്‌ . അന്തിമമായി ഇത്‌ 1000 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പദ്ധതിയാകുമെന്നും ആദ്യഘട്ടത്തില്‍ 33000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നും പറയുന്നു. വിദേശിയരും വിദേശ ഇന്ത്യക്കാരുമായവര്‍ തുടങ്ങുന്ന IT യും അനുബന്ധമേഖലകളിലുമാണ്‌. ഇവിടെ വരുന്ന വ്യവസായങ്ങള്‍ . ഇതു സംബന്ധിച്ച കരാര്‍ അവസാന ഘട്ടത്തിലായി. സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ആവശ്യമായ വന്‍തോതിലുള്ള റോഡ്‌ വികസനം ആരംഭിച്ചുകഴിഞ്ഞു.സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ആവശ്യമായ വെള്ളവും വൈദ്യുതിയും കുറഞ്ഞ ചെലവില്‍ നല്‍കും.ഇതിനകത്ത്‌ സ്വതന്ത്ര വ്യാപാരമേഖലയുണ്ടാകും.തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല ഒട്ടേറെ നികുതി ഇളവുകള്‍ ഉണ്ടാകും. ഇത്‌ സംബന്ധിച്ച്‌ ശരാശരി മലയാളിക്ക്‌ ഉണ്ടാകുന്ന ചില സംശയങ്ങളാണ്‌ ഇവിടെ ഉയര്‍ത്തുന്നത്...